ഐ.എ.സി.പി മാധ്യമ പുരസ്‌കാരം സി.എ.എം. കരീമിന്

കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് (ഐ.എ.സി.പി) കേരളഘടകം ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ‘മാധ്യമം’ കോട്ടയം ചീഫ് ഒാഫ് ന്യൂസ് ബ്യൂറോ സി.എ.എം. കരീമിന്. 10,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. നവംബർ 20ന് രാവിലെ 10ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ ബിനോയ് വിശ്വം എം.പി പുരസ്കാരം സമർപ്പിക്കും.

രാധാകൃഷ്ണൻ പട്ടാന്നൂർ (മാതൃഭൂമി), സന്തോഷ് ശിശുപാൽ (മനോരമ-ആരോഗ്യം) എന്നിവരും പുരസ്കാരത്തിന് അർഹരായി. മാനസികാരോഗ്യം, ചികിത്സ, പുനരധിവാസ രീതികൾ എന്നിവയിൽ ക്ലിനിക്കൽ സൈക്കോളജിയുടെ പങ്ക്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിലെ ക്രമക്കേട് എന്നിവയെക്കുറിച്ച വാർത്തകൾ വിലയിരുത്തിയാണ് പുരസ്‌കാരം.

കോട്ടയം എരുമേലി ചക്കാലക്കൽ പരേതരായ സി.പി. അബ്ദുൽ അസീസ്-എെഷ ബീവി ദമ്പതികളുടെ മകനാണ് സി.എ.എം. കരീം. കൈരളി ടി.വി-നവാബ് രാജേന്ദ്രൻ പുരസ്കാരം, സ്വദേശാഭിമാനി പത്രപ്രവർത്തക അവാർഡ്, സി.എച്ച് അവാർഡ്, ദൃഷ്ടി പുരസ്കാരം, ദുബൈ എൻ.ആർ.െഎ വെൽഫെയർ കമ്മിറ്റി പുരസ്കാരം, സെൻട്രൽ ഹ്യുമൻ റൈറ്റ്സ് കമീഷൻ പുരസ്കാരം, ന്യൂഡൽഹി ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഫൗസിയ കരീം (അധ്യാപിക, എം.ജി.എച്ച്.എസ്.എസ്, ഇൗരാറ്റുപേട്ട). മക്കൾ: വസീം പി. മുഹമ്മദ്, ഫാത്തിമ കരീം (വിദ്യാർഥിനി, എൻ.െഎ.ടി കോഴിക്കോട്).

Tags:    
News Summary - C.A.M Kareem award-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.