തിരുവനന്തപുരം: കോവിഡ് വ്യാപനത്തെക്കുറിച്ച് ആശങ്ക നിലനിൽക്കെ സംസ്ഥാനത്ത് ബാ റുകൾ അടക്കം മദ്യശാലകൾ അടച്ചിടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ ധാരണ. ബാറുക ളും ബിവറേജസ് കോർപറേഷെൻറ അടക്കം കടകളും ബിയർ-വൈൻ പാർലറുകളുമടക്കം പ്രവർത്തി ക്കും. പകരം, രോഗസാധ്യത തടയാൻ പ്രവർത്തനത്തിൽ ആവശ്യമായ ക്രമീകരണം നടത്തും. ബാറുകളിലെ ടേബിളുകൾ അകത്തിയിടും.
വ്യാപനം പ്രതിരോധിക്കേണ്ട സുപ്രധാന ഘട്ടത്തിൽ മദ്യശാലകൾ അടച്ചിടണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും ജനം കൂട്ടംകൂടുന്ന മറ്റ് അവസരങ്ങളെല്ലാം സർക്കാർ മുൻകൈയെടുത്ത് തടയുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ് മദ്യശാലകളെ അതിൽനിന്ന് ഒഴിവാക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മദ്യശാലകൾ പൂട്ടണമെന്ന് നിരവധി തവണ ആവശ്യം ഉന്നയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ അടക്കമുള്ളവർ മദ്യശാലകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗുണവും ദോഷവും ചർച്ച ചെയ്ത മന്ത്രിസഭ, മദ്യശാല അടയ്ക്കേണ്ടെന്ന വിലയിരുത്തലിലാണ് എത്തിയത്. ഇവ പൂട്ടിയാൽ വ്യാജ മദ്യലോബി പിടിമുറുക്കും. വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ബാർ ലൈസൻസ് പുതുക്കുന്ന ഘട്ടത്തിൽ അത് അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിലും നഷ്ടം വരുത്തും. ഇൗ സാഹചര്യത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ എക്സൈസ് വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. വരിനിൽക്കുന്നവർക്ക് ശുചിത്വത്തിന് സംവിധാനം വേണം. ആളുകൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം. ആരോഗ്യവകുപ്പിെൻറ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.
ഏകദേശം 1200ഒാളം മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 570 ബാറുകളും 365 ബിയർ-വൈൻ പാർലറുകളും ബിവറേജസ് കോർപറേഷെൻറ അടക്കം 305 ഇന്ത്യൻ നിർമിത വിദേശമദ്യ ഷാപ്പുകളുമുണ്ട്. അതേസമയം ആവശ്യമായ ജാഗ്രത സ്വീകരിക്കാനും നല്ല വൃത്തി ഉറപ്പാക്കാനും രോഗവ്യാപന സാധ്യതകൾ പൂർണമായി ഒഴിവാക്കാനും എക്സൈസ് വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.