കൊച്ചി: രാജ്യത്തെ മുസ്ലിംകളെയും ദലിതുകളെയും ആധുനിക അടിമകളാക്കാനാണ് നരേന്ദ്ര മേ ാദിയും അമിത്ഷായും ശ്രമിക്കുന്നതെന്ന് പ്രമുഖ് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എല്‍. എയുമായ ജിഗ്നേഷ് മേവാനി. കോര്‍പറേറ്റ് കുത്തകകള്‍ക്ക് വേതനം കുറഞ്ഞ തൊഴിലാളികളെ ലഭ് യമാക്കാൻ ഇതുവഴി സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് പൗരത്വ ഭേദഗത ി നിയമത്തിനെതിരെ അംബാനിയും അദാനിയും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സം ഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.വിജയം കാണും വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരും. ഈ കരിനിയമത്തിനെതിരെ ആദ്യമായി ഒറ്റക്കെട്ടായ കേരള നിയമസഭയെ അഭിനന്ദിക്കുന്നു.
നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കാനാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ശ്രമം. കേരളത്തിലെ എല്ലാ സമുദായസംഘടന നേതാക്കളെയും ഒരേ വേദിയില്‍ അണിനിരത്താന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്. രാജ്യത്തെ ജനങ്ങളോട് പൗരത്വരേഖ ചോദിക്കുന്ന മോദി ആദ്യം അദ്ദേഹത്തിെൻറ ബിരുദ സർട്ടിഫിക്കറ്റ് കാണിക്കണം. അത് വ്യാജമാണെങ്കിൽ ജനം പൗരത്വ നിയമം വലിച്ചുകീറിയെറിയും. കിരാതനിയമത്തിനെതിരെ പ്രതിഷേധിച്ചതിെൻറ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്.
മുസ്ലിംകളെയും ദലിതുകളെയും പൊലീസും ആര്.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് കൂട്ടക്കുരുതി നടത്തുന്നു. കാടത്ത നിയമമാണ് യു.പിയില്‍ നടപ്പാക്കുന്നത്. എട്ടുവയസ്സുകാരി അടക്കം മുപ്പതോളം പേരെ യു.പിയില്‍ പ്രക്ഷോഭത്തിെൻറ പേരില്‍ യോഗി സര്‍ക്കാര്‍ കൊന്നൊടുക്കി. പൗരത്വ രജിസ്റ്റർ നടപ്പായാൽ ആറ് കോടി ജനം തടങ്കല്‍ പാളയത്തിലെത്തും. ഒരുരേഖയും ഹാജരാക്കാനില്ലാത്ത ഹിന്ദുക്കളും അക്കൂട്ടത്തിൽ ഉണ്ടാകുമെന്ന് ഓർക്കണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
ജിഗ്നേഷ് മേവാനിയുടെ വരവും വാക്കുകളും സദസ്സ് നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്. തടങ്കൽപാളയങ്ങളിൽ മരിച്ചവർക്ക് അദ്ദേഹത്തിെൻറ അഭ്യർഥനപ്രകാരം മഹാസംഗമം ഒരുമിനിറ്റ് മൗനം ആചരിച്ച് ആദരാഞ്ജലി അർപ്പിച്ചു. സംസാരത്തിനൊടുവിൽ ജിഗ്നേഷ് മേവാനി വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങൾ സദസ്സ് ഒന്നടങ്കം ആവേശത്തോടെ ഏറ്റുചൊല്ലി. രാത്രി ഒമ്പതിന് ദേശീയഗാനത്തോടെയാണ് മഹാസമ്മേളനം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.