തിരുവനന്തപുരം: ഔദ്യോഗിക വസതിയില്ലാത്ത മേയര്‍മാര്‍ക്ക് കെട്ടിടം വാടകക്കെടുക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വാടക നല്കാന് തദ്ദേശസ്ഥാപന തനത് ഫണ്ടില്‍നിന്ന് പ്രതിമാസം 15,000 രൂപ അനുവദിക്കാനും കെട്ടിടത്തിെൻറ അറ്റകുറ്റപ്പണി, ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയവക്കായി ഒറ്റത്തവണയായി ഒരുലക്ഷം രൂപ അനുവദിക്കാനും നിര്‍ദേശമുണ്ട്.
ഇതോടെ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെ മേയര്‍മാര്‍ക്കും ഔദ്യോഗിക വസതിയാകും. ഓഫിസ് സമയത്തിന് മുമ്പും ശേഷവും അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കുമായി സ്ഥലം വേണ്ടിവരുന്ന സാഹചര്യത്തിലാണ് മേയര്‍മാര്‍ക്ക് വസതി വാടകക്കെടുക്കാന്‍ അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ഔദ്യോഗിക കാലാവധി തീരുംവരെയോ ഔദ്യോഗിക വസതിയായി കെട്ടിടം നിര്‍മിക്കുന്നതുവരെയോ വാടകക്കെട്ടിടത്തിൽ തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.