തിരുവനന്തപുരം: പുതുതായി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്കിയ അനുമതി റദ്ദാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നല്‍കിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിെൻറ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
നിയമാനുസൃതം നല്കിയ അനുമതി റദ്ദാക്കുന്നതിന് വിവാദം കാരണമായെന്ന് പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്. അതിനാല്‍ ഉത്തരവ് കോടതിയില്‍ നിലനില്‍ക്കില്ല. അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകള്‍ക്ക് കോടതിവഴി അനായാസം ഉത്തരവ് റദ്ദാക്കിയെടുക്കാന് കഴിയും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്.
തൽക്കാലം ബ്രൂവറി അഴിമതിയില്‍നിന്ന് മുഖം രക്ഷിക്കാനും പിന്നീട് കോടതിവഴി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി പുനഃസ്ഥാപിച്ചു നല്‍കാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. ഉത്തരവ് റദ്ദാക്കുമ്പോള്‍ കോടതി പറയുന്നതിനാല്‍ കൊടുക്കുന്നെന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന സര്‍ക്കാറിെൻറ കണക്കുകൂട്ടലാണ് ഇതിന് പിന്നില്‍.
വിവാദമുണ്ടായതിനാല്‍ നല്കിയ അനുമതി റദ്ദാക്കുന്നെന്ന് ഉത്തരവില്‍ എഴുതുന്നത് യുക്തിരഹിതവും പരിഹാസ്യവുമാണ്. അഴിമതിയിലൂടെ കൈമറിഞ്ഞ കോടികൾ തിരിച്ചുകൊടുക്കാതിരിക്കാനുള്ള കുടിലബുദ്ധിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഈ ഒത്തുകളി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.