ആലുവ: പ്രധാന അധ്യാപിക വെളിച്ചമായപ്പോൾ പുഴയിലെ മരണക്കയങ്ങളെ തള്ളിമാറ്റി ഐബിന്‍ പെരിയാർ കീഴടക്കി. പെരിയാർ നീന്തിക്കടക്കണമെന്ന ആലുവ അന്ധവിദ്യാലയത്തിലെ വിദ്യാ ർഥിയായ 11കാരന് ഐബിന്‍ സി. തോമസിെൻറ ആഗ്രഹം വ്യാഴാഴ്ച സഫലമായി. ഐബിൻ അടക്കമുള്ള കുട ്ടികളുടെ വഴികാട്ടിയായ പ്രധാന അധ്യാപിക ജിജി വര്‍ഗീസും പരിശീലനത്തിലും നീന്തലിലും ഒപ്പമുണ്ടായിരുന്നു. സജി വാളാശ്ശേരിയായിരുന്നു പരിശീലകൻ.
3200ലധികം പേർക്ക് പെരിയാറിൽ സൗജന്യ നീന്തൽ പരിശീലനം നൽകുകയും 778 ഓളം പേരെ പെരിയാറിന് കുറുകെ നീന്തിക്കുകയും ചെയ്തയാളാണ് സജി. ഐബിെൻറ നിശ്ചയദാർഢ്യത്തിന് പ്രധാന അധ്യാപിക പിന്തുണയുമായി ഒപ്പം ചേരുകയായിരുന്നു. പുഴയിലെ വീതിയും ആഴവും കൂടുതലുള്ള ഭാഗത്തായിരുന്നു ഇരുവരുടെയും സാഹസിക നീന്തൽ. പരിശീലകൻ സജിയും ഇവരോടൊപ്പം നീന്തി.
നിരവധിയാളുകൾ പ്രോത്സാഹനമേകി പെരിയാറിെൻറ ഇരുകരകളിലുമായി നിലയുറപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 8.10 ന് ആലുവ അദ്വൈതാശ്രമം കടവിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഫ്ലാഗ് ഓഫ് ചെയ്തു. 8.32ന് മണപ്പുറത്ത് നീന്തിയെത്തിയപ്പോൾ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. അന്ധവിദ്യാലയം മാനേജർ വർഗീസ് അലക്സാണ്ടറും സഹപ്രവർത്തകരും കുട്ടികളും രക്ഷകർത്താക്കളും പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഇവിടെയുണ്ടായിരുന്നു. ഇതേ വിദ്യാലയത്തിലെ 11കാരനായ മനോജിനെ കുറച്ചുദിവസം മുമ്പ് സജി പെരിയാറിന് കുറുകെ നീന്തിച്ചിരുന്നു.
ഏഴാം ക്ലാസ് വിദ്യാർഥിയായ ഐബിൻ മെഡിക്കൽ ബിസിനസുകാരനും പി.ടി.എ പ്രസിഡൻറുമായ തോമസിെൻറയും കീഴ്മാട് പഞ്ചായത്ത് അസി. സെക്രട്ടറി ബിനി തോമസിെൻറയും മകനാണ്. അപകടത്തെ തുടർന്ന് നാലാം വയസ്സിലാണ് കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. 2018 ലെ പ്രളയമാണ് സ്കൂളിലെ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തിയതെന്ന് പ്രധാന അധ്യാപിക ജിജി വർഗീസ് പറഞ്ഞു. അന്ധവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സജി വാളാേശ്ശരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.