പമ്പയിലേക്ക് സ്വകാര്യ വാഹനം അനുവദിച്ചില്ല; പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ

നിലയ്ക്കൽ: ശബരിമലയിൽ വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ പൊലീസുമായി ബി.ജെ.പി നേതാക്കളുടെ വാക്കേറ്റം. ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, ഹിന്ദുെഎക്യവേദി നേതാക്കളായ പി.കെ ശശികല, സുശി കുമാർ, മഹിളാ െഎക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, കർമ സമിതി നേതാവ് കൃഷ്ണൻ കുട്ടി എന്നിവരാണ് പൊലീസുമായി തർക്കത്തിലേർപ്പെട്ടത്.

മൂന്നു വാഹനങ്ങളിലായാണ് നേതാക്കൾ നിലയ്ക്കൽ എത്തിയത്. എന്നാൽ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തി വിടുന്നില്ലെന്നും കെ.എസ്.ആർ.ടി.സി ബസിൽ പോകാമെന്നും പൊലീസ് അറിയിച്ചു. ഇതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.

നിരവധി സ്വകാര്യ വാഹനങ്ങൾ പമ്പയിലുണ്ടെന്നും ബി.ജെ.പി നേതാക്കളുടെ വാഹനങ്ങൾക്ക് മാത്രമായി എന്താണ് വിലക്കെന്നും പൊലീസുകാരോട് ഇവർ ചോദിച്ചു. എന്നാൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നില്ലെന്നും കെ.എസ്.ആർ.ടി.സി ബസുകൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ, മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ എന്നിവയാണ് കടത്തിവിട്ടതെന്നും പൊലീസ് അറിയിച്ചു. വാക്കേറ്റത്തിനൊടുവിൽ നേതാക്കൾ കെ.എസ്.ആർ.ടി.സിയിലാണ് പമ്പയിൽ എത്തിയത്.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ പമ്പയിലെത്തിയ ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളുടെ വാദങ്ങളെ തള്ളി രംഗത്തെത്തി. ശബരിമലയിൽ പ്രാർഥിക്കാനാണ് എത്തിയത്. സന്നിധാനം സംഘർഷ ഭൂമിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർഥാടകർക്ക് സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗിക്കാനാണ് തനിക്ക് താത്പര്യമെന്നും സി.കെ പത്മനാഭൻ പറഞ്ഞു.

Tags:    
News Summary - BJP Leader's and Police in Dispute - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.