നെയ്യാറ്റിൻകര: ബി.ജെ.പി തീരദേശ മേഖലയിൽ നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ഡോ. ശശി തരൂർ എം.പി. നെയ്യാറ്റിൻകരയിൽ നടത്തിയ വാർത്തസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രചാരണ ഭാഗമായി പൊഴിയൂർ സന്ദർശിച്ചപ്പോൾ തീരദേശ വാസികളുടെ ദുരിതം കേട്ടറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പരിഹാരമുണ്ടാക്കിയെന്ന നുണപ്രചാരണം നടത്തുകയാണ്.
കടൽക്ഷോഭം കാരണം പൊഴിയൂർ തീരം കടലെടുക്കുന്നത് തടയാൻ എം.പി എന്ന നിലയിൽ ശശി തരൂർ ഒന്നും ചെയ്തില്ലെന്നാണ് ബി.ജെ.പി സ്ഥാനാർഥി പറയുന്നത്. കേന്ദ്ര സർക്കാറിനോട് ആവർത്തിച്ചു ആവശ്യപ്പെട്ടപ്പോഴെല്ലാം പൊഴിയൂരിലെ പുലിമുട്ട് നിർമാണം സംസ്ഥാന വിഷയമാണെന്നുപറഞ്ഞ് കൈയൊഴിഞ്ഞവരാണ് വ്യാജ അവകാശവാദവുമായി എത്തിയിരിക്കുന്നത്. പുലിമുട്ട് നിർമാണത്തിന് ഏത് മന്ത്രാലയം എത്ര രൂപ ഫണ്ട് അനുവദിച്ചെന്ന് വ്യക്തമാക്കാൻ ബി.ജെ.പി സ്ഥാനാർഥി തയാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.