തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം ദിവസങ്ങൾക്കകം. തിങ്ക ളാഴ്ച കോർ കമ്മിറ്റി യോഗം സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ത ുടർന്ന് ദേശീയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
ഘട്ടംഘട്ടമായിട്ടാകും പ് രഖ്യാപനം. എന്നാൽ, സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയിൽ അതൃപ്തി നിലനിൽക്കു ന്നുണ്ട്. കാര്യമായ കൂടിയാലോചനയില്ലാതെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന പരാതി ഇരുവിഭാഗവും ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ആരോപണം. സംസ്ഥാനസമിതി പുനഃസംഘടനയുമായി ബന്ധപ്പെട്ടും പിള്ളക്കെതിരെ ആരോപണം ശക്തമാണ്. എന്നാൽ, പാർട്ടിയിൽ കഴിവ് തെളിയിച്ചവർക്കാണ് അവസരം നൽകിയതെന്നും ഗ്രൂപ് നോക്കിയിട്ടില്ലെന്നുമുള്ള വിശദീകരണമാണ് നേതൃത്വം നൽകുന്നത്.
ബി.ഡി.ജെ.എസിെൻറ അഞ്ചാം സീറ്റ് അവകാശവാദവും ബി.ജെ.പിക്ക് തലവേദനയാണ്. തൃശൂർ, ആലപ്പുഴ സീറ്റുകളിലൊന്നാണ് ബി.ഡി.ജെ.എസ് ലക്ഷ്യം. എന്നാൽ, തൃശൂരിൽ ജന.സെക്രട്ടറി കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. ബി. ഗോപാലകൃഷ്ണെൻറ പേരും പരിഗണനയിലുണ്ട്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻതന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. കൊല്ലത്ത് സി.വി. ആനന്ദേബാസ്, സുരേഷ് ഗോപി, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ, ടി.പി. സെൻകുമാർ, പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, കെ. സുേരന്ദ്രൻ, ചാലക്കുടിയിൽ എ.എൻ. രാധാകൃഷ്ണൻ, പാലക്കാട്ട് ശോഭാ സുരേന്ദ്രൻ, കൃഷ്ണകുമാർ, കോഴിക്കോട്ട് എം.ടി. രമേശ്, കെ.പി. ശ്രീശൻ, പി.എസ്. ശ്രീധരൻപിള്ള, കണ്ണൂരിൽ സി.കെ. പത്മനാഭൻ എന്നിവരെയാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.