കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ നൽകിയ തെളിവുകൾ വ്യാജമെന്ന് പൊലീസ്. കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തുവെന്ന് തെളിയിക്കുന്നതിനായി നൽകിയ രേഖകൾ വ്യാജമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ ബിഷപ്പിന് സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തതിലെ വൈരാഗ്യം കൊണ്ടാണ് അവർ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു ബിഷപ്പിെൻറ വാദം.
ബലാൽസംഗ കേസിൽ തെളിവെടുപ്പിനായി വീണ്ടും ജലന്ധറിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ബിഷപ് അറസ്റ്റിലായ സാഹചര്യത്തിൽ കൂടുതൽ പേർ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയാറാവുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ.
അതേ സമയം, കന്യാസ്ത്രീയെ ബലാൽസംഗ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവിധ കേസുകളുമായി പൊലീസ് മുന്നോട്ട് പോവുമെന്നാണ് റിപ്പോർട്ട്. കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തൽ, ചിത്രം പ്രചരിപ്പിക്കൽ എന്നിവയിലെല്ലാം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൗ കേസുകളിലെ നടപടികളുമായിട്ടാവും പൊലീസ് മുന്നോട്ട് പോവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.