ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിെൻറ നടത്തിപ്പിനായി ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് പണം അനുവദിക്കാനാവിെല്ലന്ന് ജലന്ധർ രൂപത. കേസിെൻറ ചെലവ് കുടുംബം വഹിക്കണമെന്ന് രൂപതയുടെ ചുമതലയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആഗ്നലോ റുഫിനോ ഗ്രേഷ്യസ് വ്യക്തമാക്കി.
ഫ്രാേങ്കാ മുളയ്ക്കലോ പരാതിക്കാരിയായ കന്യാസ്ത്രീയോ േകസ് നടത്തിപ്പിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് രൂപതയെ സമീപിച്ചിട്ടിെല്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യമായാണ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസിൽ ആഗ്നലോ റുഫിനോ ഗ്രേഷ്യസ് പ്രതികരിക്കുന്നത്. അതേസമയം, ആദ്യ നാലുതവണ കേരളത്തിലേക്ക് ഫ്രാേങ്കാ എത്തിയ വിമാനയാത്രക്കൂലി രൂപതയാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.