ബിരിയാണി ഇല്ലെന്ന് പറഞ്ഞതിൽ വീടുകയറി ആക്രമണം; മൂന്നുേപർക്ക് പരിക്ക്

അരൂർ: ശ്രീനാരായണ നഗറിന് സമീപം പ്രവർത്തിക്കുന്ന ഇറാനി ഹോട്ടൽ ഉടമയുടെ വീട്ടിൽ നാലംഗ സംഘത്തിെൻറ ആക്രമണം. അരൂർ പൂജപ്പുര ഇറാനി വീട്ടിൽ അഹമ്മദ് കബീർ (46), ഭാര്യ ഹസീമ (40), മകൻ റൗഫ് റഹ്മാൻ (20) എന്നിവരെയാണ് ആക്രമിച്ചത്.

പരിക്കേറ്റ ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ എത്തി ബിരിയാണി ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണം. ഞായറാഴ്ച രാത്രി ഹോട്ടൽ അടച്ച് ഉടമ വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. വീടിന് മുന്നിലെ കാറിെൻറ ചില്ലും തകർത്തു. അഹമ്മദ് കബീറിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും മകനും പരിക്കേറ്റത്.

അടിയേറ്റ് അഹമ്മദ് കബീറിെൻറ മുൻഭാഗത്തെ പല്ലുകൾ അടർന്നുപോയി. മകെൻറ കാലിനും ഒടിവുണ്ട്. സംഭവം അറിഞ്ഞ് അരൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - biryani attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.