Posted On
date_range Updated On
date_range പക്ഷിപ്പനി: അഴൂരിൽ ആദ്യദിനം കൊന്നത് 1859 പക്ഷികളെ
തിരുവനന്തപുരം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപഞ്ചായത്തിൽ കോഴി, താറാവുകൾ ഉൾപ്പെടെ 1859 പക്ഷികളെ ആദ്യദിനം കൊന്ന് നശിപ്പിച്ചു. ഒപ്പം 226 കിലോ തീറ്റയും 392 മുട്ടയും നശിപ്പിച്ചു.
ഇവിടത്തെ ഏഴു വാർഡുകളിലായാണ് തിങ്കളാഴ്ച ദൗത്യസംഘം കൃത്യനിർവഹണം പൂർത്തിയാക്കിയത്. 3000 ത്തോളം പക്ഷികളെയാണ് കൊല്ലാൻ ക്രമീകരണങ്ങൾ തയാറാക്കിയത്. എട്ടംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
ജില്ല മൃഗസംരക്ഷ ഓഫിസർ ഡോ. ബീനാബീവി, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അനിത എന്നിവരാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മൂന്നുദിവസം കൊണ്ട് മുഴുവൻ പക്ഷികളെയും കൊല്ലാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.