പട്ടർനടക്കാവ്: അഞ്ചുവർഷമായി സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് സീറ്റുകൾക്കുതാഴെ പിഞ്ചുമക്കളെയും ചേർത്തുപിടിച്ചുകൊണ്ട് ദുരിത ജീവിതം നയിച്ചിരുന്ന കുത്തുകല്ലിലെ ബഷീറിെൻറ സ്വപ്നം യാഥാർഥ്യമാകുന്നു. കുടുംബത്തിെൻറ ദയനീയാവസ്ഥ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
എസ്.വൈ.എസ് സാന്ത്വനം കുത്തുകല്ലും ബഷീർ കൂട്ടായ്മയും കുടി നിർമിച്ച് നൽകുന്ന വീടിെൻറ കല്ലിടൽ ജില്ല സാന്ത്വനം സെക്രട്ടറി സീതിക്കോയ തങ്ങളും ജമലുല്ലൈലി തങ്ങൾ കടലുണ്ടിയും കൂടി നിർവഹിച്ചു.
ചടങ്ങിൽ ബഷീർ മാസ്റ്റർ പറവന്നൂർ, സി.പി. അബ്ദുറഹ്മാൻഹാജി കുറ്റൂർ, വെട്ടൻ ഷരീഫ് ഹാജി, പരപ്പിൽ മരക്കാർ ഹാജി, വെട്ടൻ ബാവഹാജി, കുന്നത്ത് ബീരാൻ ഹാജി, കുറ്റൂർ കുഞ്ഞിപ്പ തങ്ങൾ, സുബൈർ കാമിൽ സഖാഫി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ, പി. ഇബ്രാഹീം, ടി.കെ. മുഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.