കോട്ടയം: വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസീൻ ഇൗമാസം 28ന് സർവിസിൽനിന്ന് വിരമിക്കാനിരിക്കെ പുതിയ ഡയറക്ടറെ നിയമിക്കാനൊരുങ്ങി സർക്കാർ. വിജിലൻസ് ഡയറ ക്ടർ നിയമനം പലപ്പോഴും തലവേദനയും അതിലേറെ വിവാദവുമാകുന്ന സാഹചര്യത്തിൽ ഏറ്റവ ും വിശ്വസ്തനെ തന്നെ നിയമിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതോടൊപ്പം പൊലീസ് സേനയുടെ തലപ്പത്ത് വിപുലമായ അഴിച്ചുപണിയും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള മാറ്റം കൂടിയാകും ഇത്.
എ.ഡി.ജി.പിയായിരുന്ന മുഹമ്മദ് യാസീനെ ഡി.ജി.പി പദവി നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചത് കഴിഞ്ഞ വർഷമായിരുന്നു. എന്നാൽ, ഇൗ തസ്തികക്ക് ഇനിയും കേന്ദ്രാനുമതി ലഭിച്ചിട്ടുമില്ല. മുഖ്യമന്ത്രി ഏറെപ്രതീക്ഷയോടെ നിയമിച്ച വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് സസ്പെൻഷനിൽ തുടരുകയാണ്. കഴിഞ്ഞദിവസം അേദ്ദഹത്തിനു നാലാമത്തെ സസ്പെൻഷനും നൽകി. ഇനി പരിഗണിക്കാനുള്ളവരുടെ പട്ടികയിലുള്ളത് ഡി.ജി.പിമാരായ ഋഷിരാജ് സിങ്ങും എ. ഹേമചന്ദ്രനുമാണ്. നിലവിൽ ഋഷിരാജ് സിങ് എക്സൈസ് കമീഷണറും ഹേമചന്ദ്രൻ ഫയർ ഫോഴ്സ് മേധാവിയുമാണ്. ഇവർ പരിഗണിക്കപ്പെടുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
എ.ഡി.ജി.പി റാങ്കിലുള്ളയാളെ തന്നെ വീണ്ടും നിയമിക്കാനുള്ള സാധ്യതയുമുണ്ട്. വിജിലൻസ് ഡയറക്ടറായിരുന്നവരിൽ പലരും വിവാദങ്ങളിൽപെട്ടപ്പോൾ സർക്കാർ താൽപര്യങ്ങൾ സംരക്ഷിച്ചായിരുന്നു യാസീെൻറ പ്രവർത്തനം. വിവാദമായ ബാർകോഴ കേസടക്കം ചർച്ചയാക്കിയതുമില്ല. വ്യാപക റെയ്ഡുകൾ നടത്തിയെങ്കിലും അതൊന്നും സർക്കാറിനു തലവേദന സൃഷ്ടിച്ചില്ല. എന്നാൽ, പലനടപടികളും ജനങ്ങൾക്ക് പ്രയോജനപ്രദവുമായിരുന്നു. 1986 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ യാസീൻ ആന്ധ്ര സ്വദേശിയാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനാൽ തിരുവനന്തപുരം സ്വദേശിയായ സിറ്റി കമീഷണർക്ക് മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.