തൃശൂർ: ശ്രീ കേരളവർമ കോളജിൽ പുതിയ വിദ്യാർഥികൾക്ക് സ്വാഗതമേകി എസ്.എഫ്.ഐയുടെ പേ രിൽ പ്രത്യക്ഷപ്പെട്ട ബോർഡിനെചൊല്ലി വിവാദം. ശബരിമല സ്ത്രീ പ്രവേശനം അനിവാര്യമാണെ ന്ന് സൂചിപ്പിക്കുന്ന ബോർഡിൽ പ്രകോപനപരമായ ഉള്ളടക്കമാണ് ഉള്ളതെന്ന് ഒരു വിഭാഗം വാ ദിക്കുമ്പോൾ തങ്ങളല്ല ബോർഡ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കി കോളജിലെ എസ്.എഫ്.ഐ യൂനിറ്റു ം രംഗത്തെത്തി. ‘ശബരിമല സ്ത്രീപ്രവേശനം: സമരം അനിവാര്യം- എസ്.എഫ്.ഐ’ എന്നെഴുതിയ ബോർഡിൽ രക്തം ഒലിച്ചിറങ്ങുന്ന കാലുകൾക്ക് നടുവിൽ തലകീഴായുള്ള അയ്യപ്പേൻറതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണുള്ളത്.
‘പിറവി, അതൊരു യാഥാർഥ്യമാണ്. പെണ്ണുടലിന് മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും പിറന്ന് വീണതൊരേ വഴിയിലൂടെ. എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ... എവിടെ സ്ത്രീകൾ ഭ്രഷ്ടരാകുന്നുവോ... അവിടെ നീ നിെൻറ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്ക് നേരെ മുഖം തിരിക്കാൻ. ശബരിമല സ്ത്രീ പ്രവേശനം സമരം അനിവാര്യം’ എന്നാണ് ബോർഡിെൻറ ഉള്ളടക്കം.
ഡിഗ്രി പ്രവേശനം ആരംഭിക്കുന്ന ദിവസമായിരുന്നതിനാൽ തിങ്കളാഴ്ച കോളജിൽ പൊലീസ് കാവലുണ്ടായിരുന്നു. വിവാദബോർഡുമായി ബന്ധപ്പെട്ട പരാതി ഉയർന്നത് സമൂഹമാധ്യമത്തിലാണ്. ഇതോടെ നടപടിയെടുക്കാൻ പൊലീസ് പ്രിൻസിപ്പലിന് കത്ത് നൽകുകയായിരുന്നു. വിവാദ ബോർഡ് നീക്കാൻ അച്ചടക്ക കമ്മിറ്റി ശിപാർശ ചെയ്തു. തുടർന്നാണ് ബോർഡ് അപ്രത്യക്ഷമായത്. എന്നാൽ, തങ്ങളാണ് ബോർഡ് എടുത്തുമാറ്റിയതെന്നും യൂനിറ്റിനോ പ്രവർത്തകർക്കോ ഇതുമായി ബന്ധമില്ലെന്നും എസ്.എഫ്.ഐ പറയുന്നു. തങ്ങളെ ആക്രമിക്കാൻ മനപ്പൂർവം സൃഷ്ടിച്ചതാണ് വിവാദമെന്നും യൂനിറ്റ് സെക്രട്ടറി പറഞ്ഞു.
ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി
തൃശൂർ: ശ്രീ കേരള വർമ കോളജിൽ ബോർഡ് സ്ഥാപിച്ച് അയ്യപ്പനെ വികലമായി ചിത്രീകരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയുമാണെന്നും ആരോപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ബി.ജെ.പി മാർച്ച് നടത്തി. കുറ്റക്കാരെ കോളജിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.വി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.