സുരേഷ്
വിഴിഞ്ഞം: റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം എ.എസ്.എസ് ഭവനിൽ സുരേഷാണ് (38) പിടിയിലായത്. അയൽവാസിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ മനോഹരനെയാണ് ബുധനാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറി തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.
പരിസരവാസികളായ ഇവർ തമ്മിൽ വർഷങ്ങളായുള്ള വസ്തുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടർ സുരേഷ് വി. നായർ, എസ്.ഐ ഷാജുദ്ദീൻ, എ.എസ്.ഐ ആനന്ദകുമാർ, സി.പി.ഒ മാരായ ഷമ്മി, വിപിൻ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.