കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാകാരന്മാർ നടത്തിയ ‘ആർട്ട് അറ്റാക്ക്’ നഗരത്തെ പ്രതിഷേധത്തെരുവാക്കി മാറ്റി. നിറഞ്ഞ യുവത്വത്തിന്‍റെ ‘ആസാദി’ മുദ്രാവാക്യങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമായി. എഴുന്നേറ്റുനിന്ന് ഉറക്കെ സംസാരിക്കൂ എന്ന് വിളിച്ചുപറയുന്ന പ്ലക്കാർഡുകളുമായാണ് യുവത തെരുവിലിറങ്ങിയത്. സോഷ്യൽ മീഡിയയിലെ ആഹ്വാനപ്രകാരമാണ് നൂറുകണക്കിന് പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനാഞ്ചിറ മൈതാനത്ത് ഒത്തുകൂടിയ കലാകാരന്മാർ വിവിധതരത്തിൽ പ്രതിഷേധസമരങ്ങൾ സംഘടിപ്പിച്ചു.
ചരിത്രത്തിെല പശുവാണ് പാൽ തരുന്നതെന്നും വർത്തമാനത്തിൽ പശു ചോര ചിന്തുകയാണെന്നും ദേഹത്ത് എഴുതിയ കലാകാരന്മാർ എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്ന് മുദ്രാവാക്യം വിളിച്ചു. ചോരയുടെ ചുവപ്പിന് ജീവന്റെ വിലയുണ്ടെന്ന് വിളിച്ചു പറഞ്ഞ് തലയിലൂടെ ചുവപ്പു ചായമൊഴിച്ചു. ആരാണ് പ്രതിേഷധിക്കുന്നതെന്ന് വസ്ത്രം കണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പരാമർശത്തിന് മറുപടിയായി ഇന്ത്യ പൗരത്വ നിയമത്തെ എതിർക്കുന്നുവെന്ന് എഴുതിയ മുണ്ട് ഉയർത്തിപ്പിടിച്ചു.
ബാൻഡ് മേളത്തോടുകൂടിയാണ് പ്രതിഷേധറാലി തുടങ്ങിയത്. തലയിൽ കൊമ്പുവെച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വേഷത്തിലാണ് ഒരാൾ റാലിയിൽ പെങ്കടുത്തത്. മുസ്ലിംകൾക്കും ജീവിക്കണം, മോദി വേണ്ട, അമിത് ഷാ വേണ്ട, ആർ.എസ്.എസ് വേണ്ട എന്നിങ്ങനെ വിവിധ മുദ്രാവാക്യങ്ങൾ നിറച്ച പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് അവർ മാനാഞ്ചിറ സ്ക്വയറിൽനിന്ന് കടപ്പുറത്തേക്ക് മാർച്ച് നടത്തി.
സിനിമാപ്രവർത്തകരായ സകരിയ്യ, മുഹ്സിൻ പെരാരി, ഷറഫു, സുഹാസ്, ഷെമീം, അനീഷ് നാടോടി, റെനി െഎലിൻ, സാഹിത്യകാരൻ പി.കെ. പാറക്കടവ്, റഹീസ് ഹിദായ തുടങ്ങിയവർ റാലിയിൽ പെങ്കടുത്തു. ജെ.എൻ.യുവിെല വിദ്യാർഥികളും റാലിയിൽ ചേർന്നിരുന്നു. ബീച്ച് ഒാപൺ സ്റ്റേജിനു സമീപം അവസാനിച്ച റാലിക്കുശേഷം കലാകാരന്മാർ ചുറ്റും ബാരിക്കേഡുകൾകൊണ്ട് പ്രതീകാത്മക ജയിലറ തീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.