ഏറ്റുമാനൂർ: വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി കൈക്കൂലിക്കേസിൽ അറസ്റ്റിൽ. കെ. ഷറഫുദ്ദീനെ (56) ആണ് കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്വകാര്യ ബസ്സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കരാറുകാരനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടതാണ് അറസ്റ്റിന് കാരണം. അഞ്ചുലക്ഷം രൂപയുടെ പ്രവൃത്തിക്ക് 2.5 ലക്ഷമാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
കരാറുകാരൻ വിജിലൻസിൽ അറിയിച്ചശേഷം വെള്ളിയാഴ്ച 10,000 രൂപയുടെ കറൻസിയുമായി നഗരസഭ ഒാഫിസിൽ എത്തുകയായിരുന്നു. രാവിലെ 10 മുതൽ വിജിലൻസ് ഉദ്യോഗസ്ഥരും സെക്രട്ടറിയുടെ ഓഫിസിന് സമീപം ഉണ്ടായിരുന്നു. സർവിസിൽനിന്ന് വിരമിക്കുന്നതോടനുബന്ധിച്ച് സഹപ്രവർത്തകരും നഗരസഭ ഭരണസമിതിയും നൽകിയ യാത്രയയപ്പ് ചടങ്ങുകളുടെ തിരക്കിലായതിനാൽ സെക്രട്ടറിയെ വൈകീട്ട് ആറോടെയാണ് കരാറുകാരന് കാണാൻ സാധിച്ചത്. തുടർന്ന് പണം കൈമാറുമ്പോഴാണ് പിടിയിലായത്. പണം വാങ്ങിയതായി ബോധ്യപ്പെട്ട ഉടനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിെനത്തിയ ഷറഫുദ്ദീെൻറ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.