കണ്ണൂർ: 122 ഇൻഫൻട്രി ബറ്റാലിയൻ റിക്രൂട്ട്മെൻറിൽ പെങ്കടുക്കാനെത്തിയത് 15,000ത്തിലധികം പേർ. മുപ്പതോളം ഒഴിവുകളിലേക്ക് നടക്കുന്ന റിക്രൂട്ട്െമൻറിനാണ് ഭാഗ്യാന്വേഷണവുമായി 15,000ലധികം പേർ എത്തിയത്. റിക്രൂട്ട്െമൻറ് ഇന്നുകൂടി നടക്കുന്നതിനാൽ എത്തുന്നവരുടെ എണ്ണം ഇനിയും ഉയരും.
തൊഴിലെന്നതിനുപരി സൈനികനാവുന്നതിലുള്ള ആവേശവുമായാണ് യുവജനങ്ങൾ റാലിക്കെത്തിയത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കായാണ് കണ്ണൂരിൽ റിക്രൂട്ട്മെൻറ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെറിേട്ടാറിയിൽ ആർമി ബറ്റാലിയനുകളിലൊന്നാണ് കണ്ണൂരിലെ 122 ഇൻഫൻട്രി ബറ്റാലിയൻ.
കടത്തിണ്ണകളിൽ അന്തിയുറങ്ങി ഉദ്യോഗാർഥികൾ
സൈനികരാവാനുള്ള മോഹവുമായി എത്തിയവരുടെ ബാഹുല്യംകാരണം കണ്ണൂർ നഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. ആർമി മൈതാനിയിൽ നടന്ന റിക്രൂട്ട്മെൻറിന് തിങ്കളാഴ്ച വൈകീട്ട് മുതൽതന്നെ ഉദ്യോഗാർഥികൾ എത്തിത്തുടങ്ങിയിരുന്നു. കടത്തിണ്ണകളിലും പ്ലാറ്റ് ഫോമുകളിലുമൊക്കെയായിരുന്നു ഉദ്യോഗാർഥികളുടെ താമസം. പട്ടാളത്തിൽ ജോലിചെയ്യുേമ്പാൾ ഇതിലും മോശമായ അവസ്ഥകളിൽ ജോലി ചെയ്യേണ്ടിവരുമെന്നതിനാൽ കടത്തിണ്ണയും പ്ലാറ്റ്ഫോമുമൊന്നും പ്രശ്നമല്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ സമീപനം.
കുടിവെള്ളമില്ല;
ഭക്ഷണവും
കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ശരിക്കും സഹനസമരമായിരുന്നു റിക്രൂട്ട്മെൻറിെൻറ ആദ്യദിനം. പലരുടെയും കൈയിൽ കരുതിയിരുന്ന കുപ്പിവെള്ളം രാവിലെയാകുേമ്പാഴേക്കും തീർന്നിരുന്നു. ക്യൂവിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ പുറത്തുപോയി വെള്ളം വാങ്ങാനുമായില്ല. ജില്ല ആശുപത്രിക്കു സമീപമുള്ള കടകളും മറ്റുമാണ് ഉദ്യോഗാർഥികൾക്ക് ആശ്രയമായത്. എന്നാൽ, നൂറുകണക്കിന് പേർ എത്തിയതോടെ ഹോട്ടലുകളിലെ ഭക്ഷണമൊക്കെ പെെട്ടന്ന് തീർന്നു. ചിലർ ഉന്തുവണ്ടിയിൽ കുടിവെള്ളവും സംഭാരവുമൊക്കെയായി എത്തിയത് അൽപം ആശ്വാസമായി. എങ്കിലും, മിക്കവർക്കും കഴിക്കാനൊന്നും ലഭിച്ചില്ല.
നീണ്ടുപരന്ന് ക്യൂ
റിക്രൂട്ട്മെൻറിന് ആദ്യംതന്നെ ക്യൂവിൽ എത്തുന്നതിനുള്ള തത്രപ്പാടിലായിരുന്നു ഉദ്യോഗാർഥികൾ. തലേദിവസം വൈകീട്ടുതന്നെ എത്തിയതും ഇതിനായിരുന്നു. ഇൻഫൻട്രി ബറ്റാലിയൻ റോഡിനോടുചേർന്ന് ഉദ്യോഗാർഥികൾ കൂട്ടമായി ഇരുന്നപ്പോൾ, കാവലുണ്ടായിരുന്ന പട്ടാളക്കാർതന്നെ ഉദ്യോഗാർഥികളെ മാറ്റി. ഇതോടെ പലരും ജില്ല ആശുപത്രിഭാഗത്തേക്കും പ്രഭാത് ജങ്ഷൻ ഭാഗത്തേക്കും പോയി. പുലർച്ചയോടെ റിക്രൂട്ട്െമൻറ് നടക്കുന്ന ൈമതാനിക്കു മുന്നിൽ ഉദ്യോഗാർഥികളുടെ വൻ ക്യൂ രൂപപ്പെട്ടു. പുലർച്ചെ ക്യൂവിൽ നിന്നവർക്കുപോലും ഉച്ചകഴിഞ്ഞാണ് റിക്രൂട്ട്െമൻറിനുള്ള പരിശീലനത്തിൽ പങ്കാളികളാകാൻ അവസരമൊരുങ്ങിയത്.
‘ഒരു ചാൻസ് കൂടി
തരൂ സർ’
കായികപരിേശാധനയിൽ പരാജയപ്പെട്ട ഉദ്യോഗാർഥികളുെട വിലാപങ്ങൾക്കും റിക്രൂട്ട്മെൻറ് നടന്ന മൈതാനം സാക്ഷിയായി. മൂന്നും നാലും ദിവസം ട്രെയിനിൽ സഞ്ചരിച്ച് റാലിക്കെത്തിയ ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ളവർ ഒരു ചാൻസ് കൂടി ലഭിക്കുന്നതിനായി താണുകേണപേക്ഷിക്കുന്നതായി കാണാമായിരുന്നു.
റിക്രൂട്ട്മെൻറിെൻറ ആദ്യപടിയായി നിശ്ചിത ഉയരം സെറ്റ് ചെയ്തിരുന്നു. ഇൗ ഉയരം ഉള്ളവരെ മാത്രമാണ് തെരഞ്ഞെടുത്തത്. തുടർന്ന് ഗ്രൗണ്ടിൽ നാലു റൗണ്ട് ഒാട്ടമടക്കം നിശ്ചയിച്ചിരുന്നു.
ആളുകളുടെ എണ്ണം കൂടിയതോടെ നൂറും ഇരുനൂറും പേരെയൊക്കെയാണ് ഒാടിച്ചത്. ഒാട്ടത്തിൽ മികവുകാണിച്ചവർ, ബാലൻസിങ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അപ്പോൾതന്നെ അവരെ പുറത്താക്കിയിരുന്നു. പരാജയപ്പെട്ടവരെല്ലാം വീണ്ടും ഒരവസരത്തിന് അപേക്ഷിച്ചെങ്കിലും നൽകിയില്ല.
തളർത്തി;
വെയിലും കാത്തിരിപ്പും
കനത്തവെയിലും കാത്തിരിപ്പും റിക്രൂട്ട്മെൻറിന് എത്തിയവരെ തളർത്തി. മൈതാനത്തുതന്നെ ഫസ്റ്റ് എയ്ഡ് സംവിധാനമുണ്ടായിരുന്നുവെങ്കിലും തളർന്നുവീണ പലരെയും ജില്ല ആശുപത്രിയിൽ കൊണ്ടുപോയി. തമിഴ്നാട് സ്വദേശിയായ അനിരാജ് (22) തളർന്നുവീണു. ജില്ല ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കുശേഷമാണ് അനിരാജിന് ബോധം വീണ്ടുകിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.