വളാഞ്ചേരിയിൽ യുവതിയെ അരുംകൊല െചയ്ത കേസിലെ പ്രതി അൻവർ അന്വേഷണസംഘത്തിനെ വഴികാട്ടാൻ മുന്നിലുണ്ടായിരുന്നു. അന്വേഷണത്തിനും പരിശോധനക്കുമായി സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇളനീർവെട്ടിക്കൊടുക്കാനും സഹായങ്ങൾ ചെയ്യാനും മുന്നിലുണ്ടായിരുന്നു പ്രതി അൻവർ. പരമാവധി സംശയത്തിനിട നൽകാതെ പ്രവർത്തിക്കാനായിരുന്നു അയാളുടെ നീക്കം. എന്നാൽ, പൊലീസിന്‍റെ പരിശോധന വഴിതിരിച്ചുവിടാനും മറ്റും നടത്തിയ ശ്രമം സംശയമുന അയാളിലേക്ക് തിരിക്കുകയായിരുന്നു.
പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പൊലീസ് സംഘത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന് ഒട്ടും ഇട നൽകാത്ത വിധമായിരുന്നു അയാളുടെ പെരുമാറ്റം. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പരിശോധന നടത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്താനുള്ള പ്രതി അൻവറിന്‍റെ നീക്കമാണ് അന്വേഷണ സംഘത്തിൽ സംശയം ജനിപ്പിച്ചത്.
പിന്നീട്, പൊലീസ് നടത്തിയ പരിേശാധനയിൽ കുഴിച്ചിട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 40 ദിവസം മുമ്പാണ് ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെ (21) കാണാതായത്. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.