കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതൽ കൃത്യത ഉറപ്പുനൽകുന്നതുമായ ആൻറിജൻ പരിശോധന കോവിഡ് നിർണയത്തിന് വ്യാപകമാക്കാൻ തീരുമാനം. ആൻറിബോഡി പരിശോധനയിൽ ഫാൾസ് പോസിറ്റിവ് ഫലങ്ങൾ കൂടുന്നുവെന്ന് ബോധ്യമായതിെൻറ അടിസ്ഥാനത്തിലാണിത്. ഒരുലക്ഷം ആൻറിജന്‍ പരിശോധന കിറ്റുകള്‍ വാങ്ങാനും കൂടുതല്‍ പരിശോധന ഈ രീതിയില്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് നിര്‍ണയത്തിനുള്ള ചെലവുകുറഞ്ഞ ആൻറിജന്‍ പരിശോധന കേരളത്തിലും നടത്താൻ ജൂണിൽ മെഡിക്കല്‍ ഗേവഷണ കൗണ്‍സില്‍ അനുമതി നൽകിയിരുന്നു.
ഒരു പരിശോധനകിറ്റിന് 450 രൂപ മാത്രമാണ് ചെലവ്. തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആൻറിജന്‍ പരിശോധനയില്‍ അരമണിക്കൂറിനകം ഫലമറിയാനാകും. കോവിഡ് സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് വ്യാപകമായി ആൻറിബോഡി പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, സാമൂഹികസമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങിയവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മുന്ഗണനവിഭാഗങ്ങളില്നിന്ന് സാമ്പിള്‍ ശേഖരിച്ച് നടത്തിയ ആൻറിബോഡി പരിശോധനയിലാണ് ഫാൾസ് പോസിറ്റിവ് കണ്ടെത്തിയത്.
കൂടുതൽ പോസിറ്റിവ് ഫലങ്ങൾ വന്നതോടെ, തുടർചികിത്സക്കുവേണ്ടി നടത്തിയ ആർ.ടി പി.സി.ആർ പരിശോധനയിലാണ് നേരത്തേ ലഭിച്ചത് തെറ്റായ പരിശോധനഫലമെന്ന് ബോധ്യമായത്. നിരവധിപേരുടെ പരിശോധനഫലങ്ങൾ ഇനിയും വരാനുമുണ്ട്. ആൻറിബോഡി പരിശോധനയില്‍ കൂടുതല്‍ പോസിറ്റിവ് കേസുകള്‍ വരുന്നത് സ്വാഭാവികമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരം കേസുകള്‍ തുടര്‍പരിശോധന നടത്തുമ്പോള്‍ ചിലപ്പോള്‍ നെഗറ്റിവ് ആവുകയും ചെയ്യും. എന്നാൽ, ഫാൾസ് പോസിറ്റിവ് ഉണ്ടായാലും ഫാൾസ് നെഗറ്റിവ് വരാൻ പാടില്ലെന്നും അവർ പറയുന്നു. കാരണം ഫാൾസ് നെഗറ്റിവ് ഉണ്ടായാൽ രോഗമില്ലെന്ന് ധരിച്ച് ആ വ്യക്തി സമൂഹത്തിൽ കൂടുതൽ ആളുകളുമായി ഇടപഴകാൻ കാരണമാകും. രോഗമുള്ളവര്‍പോലും മുന്‍കരുതല്‍ പാലിക്കാതിരിക്കാന്‍ ഇത് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.