തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രണ്ടാം തവണയാണ് ഐ.പി.എസ് തലപ്പത്ത് അഴിച്ചു പണി നടക്കുന്നത്. ലഹരി മാഫിയയെ ഇല്ലാതാക്കാൻ കേരള സർക്കാർ കൊണ്ടുവന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐ.ജിയായി നിയമിച്ചു.
കെ.കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായും, ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജിയായി സതീഷ് ബിനോയെയും നിയമിച്ചു. തൃശ്ശൂർ റേഞ്ച് ഐ.ജിയായി ടി.നാരായണനെ നിയമിച്ചു. തിരുവനന്തപുരം ഡി.സി.പിയായി ഷഹൻഷാ കെ.എസിനെയും നിയമിച്ചു.
ആർ. നിശാന്തിനിയെ ഇന്‍റലിജൻസ് ഐ.ജിയായും, ക്രൈംബ്രാഞ്ച് ഐ.ജിയായി മുൻ ഇന്‍റലിജൻസ് ഐ.ജിയായിരുന്ന എസ്. ശ്യാം സുന്ദറിനെയും നിയമിച്ചു. യു.ഡി.എഫ് സർക്കാർ വന്നതിനു പിന്നാലെ ഉണ്ടായ സ്ഥലംമാറ്റത്തിൽ നേരത്തെ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഉദ്യേഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഡി.ജി.പി ആഭ്യന്തര മന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.