ഹാരിസൺ ഭൂമി കൈയേറ്റം: അന്തിമ വാദം ഇന്ന് തുടങ്ങും

കൊച്ചി: ഹാരിസൺ  കമ്പനി സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട  കേസില്‍ ഹൈകോടതിയില്‍ ഇന്ന്  അന്തിമ വാദം തുടങ്ങും.  സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്.

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ കൈവശമുള്ളതും അവര്‍ വിറ്റതുമായ 38,170.92 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് അന്തിമവാദത്തിനെടുക്കുന്നത്. പത്തനം തിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായുള്ള ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്‍റെ നീക്കത്തിനെതിരെ കൈവശക്കാര്‍ സിംഗിള്‍ െബ‍ഞ്ചിനെ സമീപിച്ചെങ്കിലും സര്‍ക്കാരിന് അനുകൂലമായാണ് വിധിയുണ്ടായത്. ഉതുടര്‍ന്നാണ് കമ്പനി ‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്.

Tags:    
News Summary - and encroached ദി Harrison: The final argument starts today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.