കോഴിക്കോട്: പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാരിൽ കുറച്ചുപേരെയെങ്കിലും ആശയക ്കുഴപ്പത്തിലൂടെ കെണിയിൽ വീഴ്ത്തുന്നവരാണ് പ്രമുഖ സ്ഥാനാർഥികളുടെ അപരന്മാർ. സമാനമായ പേരോ വീട്ടുപേരോ ഉള്ളവരെ തേടിപ്പിടിച്ച്, സമ്മതംവാങ്ങി നാമനിർദേശപത് രിക നൽകുന്ന ഒളിപ്പോര് മിക്ക പാർട്ടികളും എതിരാളികൾക്കെതിരെ പ്രയോഗിക്കുന്ന തന് ത്രമാണ്.
കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിക്കെതിരെ കണ്ണൂർ സ്വദേശിനി ശ്രീമതി ബുധനാഴ്ച പത്രിക നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കേ കൂടുതൽ ‘അപര പത്രികകൾ’ പ്രതീക്ഷിക്കാമെന്ന് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നവർ തന്നെ പറയുന്നു. പത്രിക സമർപ്പിച്ചശേഷം പിൻവലിക്കുന്ന ദിവസംവെര എതിരാളികൾക്ക് പിടിെകാടുക്കാതെ മുങ്ങുന്നതാണ് അപരന്മാരുെട രീതി. ഇല്ലെങ്കിൽ ചില സമ്മർദം കാരണം പിൻവലിയേണ്ടി വരുമെന്ന് ഇവർക്കും അണിയറയിലുള്ളവർക്കുമറിയാം.
വോട്ടുയന്ത്രത്തിൽ സ്ഥാനാർഥികളുെട ചിത്രം പതിക്കുന്നുണ്ടെങ്കിലും പേരിെൻറ സാമ്യമാണ് ചില വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നത്. വോട്ടുയന്ത്രത്തിൽ അപരന്മാരുടെ പേരുകൾ പ്രധാന സ്ഥാനാർഥികൾക്ക് ശേഷമാണെന്നത് സ്ഥാനാർഥികൾക്ക് ആശ്വാസമാണ്. അപരന് അബദ്ധത്തിൽ വോട്ട് ചെയ്തത് പലപ്പോഴും വോട്ടർ അറിയാറില്ല. എന്നാൽ, ഇത്തവണ വിവിപാറ്റ് മെഷീനിലെ രസീതിലൂടെ അബദ്ധം തിരിച്ചറിഞ്ഞ് നെഞ്ചിടിക്കാനും സാധ്യതയേറെയാണ്.
ചില്ലറക്കാരല്ല അപരന്മാരെന്ന് മുൻകാല പോരാട്ടങ്ങൾ തെളിയിക്കുന്നുണ്ട്. 2009ൽ കോഴിക്കോട് മണ്ഡലത്തിൽ 838 വോട്ടിന് തോറ്റ ഇന്നത്തെ ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിന് വിനയായത് അപരന്മാരായിരുന്നു. നാല് ‘റിയാസു’മാര് അന്ന് പിടിച്ച 4843 വോട്ട് റിയാസിെൻറ തോൽവി ഉറപ്പിച്ചു. 2004ൽ കോൺഗ്രസ് നേതാവ് വി.എം. സുധീരെൻറ തോൽവിക്ക് കാരണക്കാരനായ വി.എസ്. സുധീരൻ 8332 വോട്ടായിരുന്നു നേടിയത്. വി.എം. സുധീരൻ കെ.എസ്. മനോജിനോട് തോറ്റത് 1009 വോട്ടിനും.
ചില അപരന്മാർക്ക് തെരെഞ്ഞടുപ്പ് കമീഷൻ തന്നെ ‘പണി’ െകാടുത്തിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിെൻറ കണക്ക് ഹാജരാക്കാത്ത അപരന്മാരെ മൂന്ന് വർഷത്തേക്ക് അയോഗ്യരാക്കുകയായിരുന്നു. ഗ്ലാമർ മണ്ഡലമായി മാറിയ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ, വാർത്തകളിൽ ഇടംനേടാൻ അപരനായി ഏതെങ്കിലും രാഹുൽ വരുമോെയന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.