ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കണ്ണൂർ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ പിശക് വന്നിട്ടുണ്ടെന്ന് കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. ജനാധിപത്യത്തില്‍ എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതിനെ ഏതെങ്കിലും മുഖ്യമന്ത്രിയോ സര്‍ക്കാറോ എതിര്‍ക്കുകയാണെങ്കില്‍ ആ സര്‍ക്കാര്‍ താഴെപ്പോകും. എന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സർക്കാറിനെ മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണ് എന്നിങ്ങനെയാണ്. ഇത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ഭാഷയാണോയെന്നും കണ്ണന്താനം ചോദിച്ചു.
19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് അമിത് ഷാ. അദ്ദേഹത്തിനെ നോക്കി നിങ്ങളൊരു തടിയനാണ്, നിങ്ങള്‍ക്ക് മസിലില്ല, ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ കാണിച്ചുതരാം എങ്ങനെയാണ് മസില് ഉപയോഗിക്കേണ്ടതെന്ന്, ഞങ്ങള്‍ പലരെയും വെട്ടി താഴ്ത്തിയിട്ടുണ്ട് എന്ന രീതിയിേലക്ക് സംഭാഷണം വരുന്നത് വളരെ മോശമാണ്.
ഇച്ഛാശക്തികൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ പേശീബലം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയിൽ അഭിപ്രായം പറയാൻ താനില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.