കണ്ണൂർ: യു.എ.പി.എ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന അലൻ ശുഹൈബിന് എൽഎൽ.ബി പരീക്ഷയെഴുതാൻ കണ്ണൂർ സർവകലാശാല അനുമതി ന ൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന എൽഎൽ.ബിയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അലന് കഴിയും.
പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് അലൻ കണ്ണൂർ സർവകലാശാലക്ക് അപേക്ഷ നൽകിയിരുന്നു. പരീക്ഷ എഴുതാനാവശ്യമായ ഹാജർ ഉള്ള സാഹചര്യത്തിൽ അലന് പരീക്ഷ എഴുതാവുന്നതാണെന്ന തീരുമാനം സർവകലാശാല അധികൃതർ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.
അലൈൻ ശുഹൈബിന് പരീക്ഷ എഴുതാനാകുമോയെന്ന് ഹൈകോടതി കണ്ണൂർ സർവകലാശാല അധികൃതരോട് ആരാഞ്ഞിരുന്നു. 48 മണിക്കൂറിനകം കാര്യങ്ങൾ സമഗ്രമായി പരിശോധിച്ച് വിവരം അറിയിക്കാനായിരുന്നു ഹൈകോടതിയുടെ നിർദേശം. കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ശുഹൈബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.