പി.സി. തോമസ് കബളിപ്പിച്ചെന്ന് പരസ്യസ്ഥാപന ഉടമ

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബോര്‍ഡുകൾ തയാറാക്കിയ വകയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് പണം തരാതെ കബളിപ്പിച്ചെന്ന പരാതിയുമായി സ്ഥാപന ഉടമ.

അങ്കമാലി എയിഞ്ചല്‍ അഡ്വർടൈസിങ് സ്ഥാപന ഉടമ എം.ഡി. വര്‍ഗീസാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച പി.സി. തോമസിന് ബോർഡുകൾ നിർമിച്ച് നൽകിയ വകയിൽ 16,54,050 രൂപ ലഭിക്കാനുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലിസിനോട് അന്വേഷണം നടത്താൻ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജുഡീഷ്യൽ കോടതി നിർദേശം നൽകിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, തനിക്ക് വിഷയത്തിൽ നേരിട്ട് ബന്ധമില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പബ്ലിസിറ്റി കമ്മിറ്റിയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും തോമസ് പറഞ്ഞു.
കോടതി നിർദേശമനുസരിച്ച് കേസന്വേഷണം ആരംഭിച്ചതായി അങ്കമാലി സി.ഐ മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    
News Summary - allegation against P.C. Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.