തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങൾക്ക് പെട്രോൾ എന്നതുപോലെയാണ് കേരളത്തിന് കരിമണലെന്ന് വ്യവസായി മന്ത്രി ഇ. പി ജയരാജൻ. ആലപ്പാെട്ട ഖനനം നിർത്തിവെക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ല. മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികാരമല്ലാത്ത രീതിയിൽ ഖനനം തുടരാമെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഖനനം സംബന്ധിച്ച് ഒരു പരാതിയും സർക്കാറിനു മുന്നിൽ ഇതുവരെ എത്തിയിട്ടില്ല. ആലപ്പാെട്ട ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. സമരത്തിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു.
ആലപ്പാെട്ട അശാസ്ത്രീയ ഖനനം തദ്ദേശവാസികളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എ പി. ടി തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.