തിരുവനന്തപുരം: എയിഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം നിർത്തിവെച്ചതുകാരണം സ്ക ൂളുകളിൽ ശമ്പള വിതരണം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ട റുടെ ഉത്തരവ്. നിയമനാംഗീകാരം നിർത്തിവെച്ചതുകാരണം മാർച്ച് 31ന് ഹെഡ്മാസ്റ്റർ വിരമിച്ച സ്കൂളുകളിൽ പുതുതായി ചുമതലയേറ്റ ഹെഡ്മാസ്റ്റർക്ക് നിയമനാംഗീകാരം ലഭിക്കാത്ത സാഹചര്യമാണ്.
എയ്ഡഡ് സ്കൂളുകളിൽ ഹെഡ്മാസ്റ്ററാണ് ശമ്പളം അനുവദിക്കാൻ ബിൽ നൽകേണ്ട സെൽഫ് ഡ്രോയിങ് ഒാഫിസർ. മാർച്ച് 31ന് ഒേട്ടറെ സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർ വിരമിച്ചിട്ടുണ്ട്. പകരം ചുമതലയേറ്റവർക്ക് നിയമനാംഗീകാരം ലഭിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ പ്രൈമറി സ്കൂളുകളിലെ ശമ്പളം ഉപജില്ലാ ഒാഫിസുകളിലെ സീനിയർ സൂപ്രണ്ടുമാരാണ് സെൽഫ് ഡ്രോയിങ് ഒാഫിസർമാരുടെ ചുമതലയോടെ മാറിനൽകേണ്ടത്.
ഹൈസ്കൂളുകളിലേത് വിദ്യാഭ്യാസ ജില്ലാ ഒാഫിസറുടെ പി.എയുമാണ്. എന്നാൽ, കോവിഡ് കാരണം പല വിദ്യാഭ്യാസ ഒാഫിസുകളിലും ജീവനക്കാരില്ല. നിയമനാംഗീകാരം നിർത്തിവെച്ചതുകാരണം അധ്യാപകർക്ക് ശമ്പളം മുടങ്ങുന്നത് കഴിഞ്ഞ 23ന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്നാണ് ശമ്പളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഴുവൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.