തൃശൂർ: കുംഭം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ യുവതികളെ വീണ്ടും ശബരിമലയിലെത്തിക് കാനുള്ള നീക്കവുമായി നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ. അയ്യപ്പ ദ ർശനത്തിന് സന്നദ്ധരായ സ്ത്രീകളെ ഒന്നുമുതൽ അഞ്ച് വരെയുള്ള തീയതികളിൽ വ്യത്യസ്ത സമയങ്ങളിലായി മലയിലെത്തിക്കാനാണ് ഇവരുടെ പദ്ധതി.
രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളാണ് ശബരിമലയിലേക്ക് തിരിക്കുക. ഇതുസംബന്ധിച്ച ആലോചനായോഗം തിങ്കളാഴ്ച തൃശൂരിൽ ചേർന്നു. യുവതീപ്രവേശനത്തെ തടയുന്നവരെ ഏതുവിധേനയും നേരിടാനും യോഗം തീരുമാനമെടുത്തു. ബിന്ദു തങ്കം കല്യാണി, മൈത്രേയൻ, ശ്രേയസ് കണാരൻ എന്നിങ്ങനെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.
കോടതിവിധി വന്നതുമുതൽ ശബരിമലയിൽ കയറുകയും കയറാൻ ശ്രമിക്കുകയും ചെയ്ത യുവതികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.