തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വഞ്ചിയൂർ കോടതിയില്‍ അഭിഭാഷകര്‍ ചേര്‍ന്ന് വനി ത മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചു. കെ.എസ്.ആര്.ടി.സി ബസിടിച്ച് ലതാകുമാരിക്ക് പരിക്കേ റ്റ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനെയാണ് തടഞ ്ഞത്. താൻ കോടതിയിൽ ഹാജരാവരുതെന്ന് കേസിലെ പ്രതിയായ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ മണി ഭീ ഷണിപ്പെടുത്തിയതായി സ്ത്രീ മൊഴി നൽകി. ഇതേതുടര്‍ന്ന് പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഇതേതുടർന്ന് ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിെൻറ മുറിക്ക് മുന്നിലെത്തിയ അഭിഭാഷകര്‍ പ്രതിഷേധിക്കുകയും തടഞ്ഞുവെക്കുകയുമായിരുന്നു. ഇതിനിടെ റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായതായി ആരോപണമുണ്ട്. മജിസ്ട്രേറ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ വിവരമറിയിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. അതിെൻറ അടിസ്ഥാനത്തിൽ ഡ്രൈവർക്ക് ജാമ്യം അനുവദിച്ചു.
മജിസ്ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ല -പാചലൂർ ജയകൃഷ്ണൻ
മജിസ്ട്രേറ്റിനെ പൂട്ടിയിട്ട സംഭവം ഉണ്ടായിട്ടില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹി പാചലൂർ ജയകൃഷ്ണൻ പറഞ്ഞു. ജാമ്യം റദ്ദാക്കിയ അസാധാരണ നടപടി അന്വേഷിക്കാൻ പോകുക മാത്രമാണ് ചെയ്തത്. നിയമവും നീതിയും ആദ്യം മജിസ്ട്രേറ്റ് പഠിക്കണം. മജിസ്ട്രേറ്റിന് ക്രിമിനൽ നടപടിക്രമം അറിയാത്തതു കൊണ്ടാണ് ഇത്തരം സംഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈകോടതി അടിയന്തരമായി ഇടപെടണം -അഡ്വ. സെബാസ്റ്റ്യൻ പോൾ
വനിതാ മജിസ്ട്രേറ്റിനെ ജാമ്യം നിഷേധിച്ചതിന്‍റെ പേരിൽ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ഹൈകോടതി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഡൽഹിയിൽ അഭിഭാഷകർ പൊലീസിനെ മർദിക്കുന്നത് നമ്മൾ കണ്ടതാണ്. മൂന്ന് വർഷം മുമ്പ് കേരളത്തിലെ കോടതികളിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഏറ്റവും മ്ലേച്ചമായി പെരുമാറിയ ബാറാണ് വഞ്ചിയൂർ കോടതിയിലുള്ളത്. അവിടുത്തെ അഭിഭാഷകർ ആ പേരിനു പോലും യോഗ്യരല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേട്ടുകേൾവിയില്ലാത്ത കാര്യം -ജസ്റ്റിസ് കെമാൽ പാഷ
ഉത്തരവ് തെറ്റായിപ്പോയെന്ന കാരണത്താൽ അഭിഭാഷകർ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. പരാതി കൊടുക്കാനും അപ്പീൽ കൊടുക്കാനും മാർഗങ്ങളുണ്ടായിരിക്കെ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റായ സമീപനമാണ്, കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.