തേഞ്ഞിപ്പലം: 'മാധ്യമം' മുൻ ജനറൽ മാനേജറും മുജാഹിദ് നേതാവുമായ അഡ്വ. പി എം. മുഹമ്മദ് കുട്ടി (91) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ്, മാവൂർ ഗ്വാളിയോർ റയോൺസ് ജനറൽ മാനേജർ, തിരൂരങ്ങാടി യതീംഖാന മാനേജർ, എം.ഇ.എസ്, എം.എസ്.എസ് എന്നിവയുടെ ആരംഭകാലത്തെ സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ,
പാണബ്ര ഇസത്തുൽ ഇസ്‌ലാം പ്രസിഡൻറ്, ചേളാരി സലഫി കോംപ്ലക്സ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മയ്യിത്ത് നമസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9ന് പാണബ്ര ജുമാമസ്ജിദൽ. മക്കൾ: അമീർ അലി(ചെയർമാൻ DMS ഹോസ്പിറ്റൽ), മൻസൂർ, ആസ്യാ സത്താർ, മറിയം കുഞ്ഞുമുഹമ്മദ്. മരുമക്കൾ: ഹമീദ കളപ്പാടൻ, സലീന എൻ.ടി, പരേതനായ അബ്ദുൽ സത്താർ (കണ്ണൂർ), ഡോ. കുഞ്ഞുമുഹമ്മദ്(വേങ്ങര). സഹോദരങ്ങൾ: ഷറഫൂദ്ദീൻ, അഹമ്മദ് കുട്ടി, തിത്താച്ചുട്ടി(പുത്തൂർപ്പള്ളിക്കൽ), കുഞ്ഞാത്തുട്ടി(ചേളാരി), എറമാത്ത(ചേളാരി), കുഞ്ഞീമ(കണ്ണമംഗലം), ആയിശുമ്മ(പറബിൽപ്പീടിക), ബീഫാത്തിമ (ചേറൂർ), സൂബൈദ(വലിയപറമ്പ), ഹഫ്സ(വാളക്കുളം), റുഖിയ്യ(പടിക്കൽ).
യൂത്ത് ലീഗ് ദേശീയ കമ്മറ്റി മെമ്പർ പി എം മുഹമ്മദ് അലി ബാബു സഹോദരപുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.