ആലുവ: നടിയെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികളായ പള്‍സര്‍ സുനിയേയും, വിജീഷിനേയും മാര്‍ച്ച് 24 വരെ റിമാന്‍ഡ് ചെയ്തു. പോലീസ് ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് തിരികെ ആലുവ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ റിമാന്‍ഡ് ചെയ്ത കോടതി ഇവരെ കാക്കനാട് ജയിലിലേയ്ക്ക അയച്ചു. പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. രണ്ട് പേരുടേയും ജാമ്യപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.
മുഖ്യപ്രതിയായ സുനിയുടെ ആദ്യ അഭിഭാഷകനായ ഇ.സി. പൗലോസിന്‍്റെ അപേക്ഷയും കോടതി പരിഗണിച്ചു. സുനിയുമായി സംസാരിക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ സമ്മതത്തോടെ കോടതി അനുമതി നല്‍കി. സുനിയുടെ അഭിഭാഷകനും പ്രതിയുമായി സംസാരിക്കാന്‍ അനുമതി ലഭിച്ചു.
അതേസമയം കോടതിയില്‍ ഹാജരാക്കിയ സുനിയുടെ ഫോണിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അഭിഭാഷകനായ ഇ.സി. പൗലോസാണ് സുനി ഏല്‍പ്പിച്ചതെന്ന് പറഞ്ഞ് ഫോണ്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ ഫലം കിട്ടുന്ന മുറയ്ക്ക അന്വേഷണത്തിന്‍്റെ പുതിയ ഘട്ടം ആരംഭിക്കുവാനിരിക്കുകയാണ് പോലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.