കോഴിക്കോട്: തിരുവള്ളൂരിൽ പാതിരാത്രിയിൽ പൊലീസ് വീട്ടിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പൊലീസ് കയറി അതിക്രമിച്ചുകയറിയ സംഭവത്തിലാണ് നടപടി. റൂറല്‍ എസ്പി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ തിരുവള്ളൂര്‍ സിദ്ദീഖിന്റെ വീട്ടിൽ പൊലീസ് എത്തിയത്. കൈക്കുഞ്ഞുമായി കിടക്കുന്ന ഇയാളുടെ ഭാര്യ അസ്മിറയുടെ മുറിയില്‍ ഉള്‍പ്പെടെ കയറി പൊലീസ് അതിക്രമം കാട്ടിയതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു. പുരുഷ പൊലീസുകാർ റൂമിലെത്തി അലമാറ തുറന്നുവരെ പരിശോധന നടത്തിയതായി കുടുംബം ആരോപിച്ചിരുന്നു.
വീട്ടുകാരുമായി പൊലീസ് വാക്കേറ്റത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.