കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം രണ്ടുവാഹനങ്ങളിലേക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ നടി സഞ്ചരിച്ച കാറിനെ മൂന്നുവാഹനങ്ങൾ പിന്തുടരുന്നുണ്ട്. അങ്കമാലിമുതല്‍ രണ്ടുവാഹനങ്ങള്‍ നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതാണ് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടര്‍ന്നതെന്ന മൊഴിയാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയത്. അറസ്റ്റിലായ മറ്റുപ്രതികള്‍ക്കും ഈ രണ്ടു വാഹനങ്ങളെക്കുറിച്ച് അറിയില്ല. എന്നാല്‍ പള്‍സര്‍ സുനിക്ക് ഇതിനെക്കുറിച്ച് അറിയുമോ എന്നുളള പരിശോധനയിലാണ് പൊലീസ്. ദേശീയപാതയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിട്ടുളള സി.സി.ടി.വി ക്യാമറകളിലും ഈ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ആക്രമിച്ച ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണസംഘം അടുത്തദിവസം കോടതിക്ക് കൈമാറും. സൈബര്‍ ഫൊറന്‍സിക് ലാബില്‍നിന്നും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.