നടിയെ ആക്രമിച്ച കേസ്: പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത സുപ്രീംകോടതിയിൽ. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശം ഇതിനുള്ള തെളിവുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജിയിലാണ് ജഡ്ജിക്കെതിരായ ആരോപണം.

പൊലീസിന് ലഭിച്ച ശബ്ദരേഖയിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചതായി വ്യക്തമായിട്ടുണ്ട്. മെമ്മറി കാർഡിന്‍റെ ഹാഷ്ടാഗ് മാറിയെന്ന റിപ്പോർട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതിൽ ജഡ്ജിക്ക് വീഴ്ച സംഭവിച്ചു. കേസ് വിസ്താരത്തിനിടെ പ്രതിയുടെ അഭിഭാഷകൻ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.

ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് അതിജീവിത ആദ്യം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജി തള്ളിയ ഹൈകോടതി ജഡ്ജിയെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന പെരുമാറ്റം ശരിയല്ലെന്നും ഹരജി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - Actress Attack case: Accused has relationship with judge in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.