ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ഷാനി മൻസിലിൽ റിട്ട. അധ്യാപകൻ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈലാബീവി (64), മകൻ സുഹൈർ (40) എന്നിവരാണ് മരിച്ചത്. കൊച്ചുകുഞ്ഞും സുഹൈറും സംഭവസ്ഥലത്തും ലൈലാബീവി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
ലൈലാബീവിയുടെ സഹോദരൻ ജമാലുദ്ദീനെയാണ് (50) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേശീയപാതയിൽ ചേപ്പാട് വലിയപള്ളിക്ക് തെക്കുഭാഗത്താണ് ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പർഫാസ്റ്റും എറണാകുളം ഭാഗത്തേക്ക് വന്ന ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചത്. പൂർണമായി തകർന്ന കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെതുടർന്ന് മുക്കാൽ മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
സുഹൈറിെൻറ മൂവാറ്റുപുഴയിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു കുടുംബാംഗങ്ങൾ. സുഹൈർ എറണാകുളത്ത് മെഡിക്കൽ സ്റ്റോർ നടത്തുകയാണ്. കൊച്ചുകുഞ്ഞിെൻറ മറ്റ് മക്കൾ: മുജീബ്, ഷാനി. സുഹൈറിെൻറ ഭാര്യ മുബീന. രണ്ട് മക്കളുണ്ട്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.