പാലാ: പാലായിൽ നിയന്ത്രണംവിട്ട കാർ മരത്തിലും റോഡരികിലെ കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ് അഞ്ചു യുവാക്കൾ മരിച ്ചു. പാലാ കടനാട് സ്വദേശികളായ നടുവിലെക്കുറ്റ് ജോബിൻസ് കെ. ജോർജ് (27), ഇരുവേലികുന്നേൽ പ്രമോദ് സോമൻ (27), കിഴക്കേക്കര വിഷ്ണുരാജ് (27), മലേപ്പറമ്പിൽ എം.പി ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി (27) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അന് തിനാട് മലയിൽ പ്രഭാത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് 6.20ന് പാലാ-തൊടുപുഴ ഹൈവേയിൽ മാനത്തൂർ പള്ളി ജങ്ഷനു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് പോയി മടങ്ങിവരുകയായിരുന്ന ഇവരുടെ കാർ മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലും തുടർന്ന് കെട്ടിടത്തിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ പുറത്തേക്ക് തെറിച്ചുവീണു. പുറേത്തക്ക് വീണ ജോബിൻസ്, വിഷ്ണുരാജ്, പ്രമോദ് സോമൻ എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. വാഹനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ച ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് ഉല്ലാസിനെയും സുധിയെയും പ്രഭാതിനെയും പുറത്തെടുത്തത്. സുധിയും ഉല്ലാസും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചശേഷമാണ് മരിച്ചത്.
അപകടത്തിൽപെട്ട മാരുതി റിറ്റ്‌സ് കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു. അമിതവേഗത്തിലായിരുന്ന കാർ കരണംമറിഞ്ഞതായും ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുമാണ്.
എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന സുധി കടനാട് അറയ്ക്കപറമ്പിൽ ജോർജ്-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ: വല്ല്യാത്ത് കുന്നേൽ സലില. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരി: മീനുക്കുട്ടി. ഇരുവേലികുന്നേൽ സോമനാഥെൻറ മകനാണ് പ്രമോദ്. ആർട്ടിസ്റ്റായും മേസ്തിരിപ്പണിയും ചെയ്തിരുന്നു. കിഴക്കേക്കര രാജു-അനിത ദമ്പതികളുടെ മകനാണ് അപ്പൂസ് എന്ന വിഷ്ണുരാജ്. പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: കെഴുവംകുളം പുളിയന്മാനായിൽ നയന.
നടുവിലേക്കുറ്റ് ജോയി-ലീലാമ്മ ദമ്പതികളുടെ മകനാണ് ടോണി എന്ന ജോബിൻസ്. ചെരിപ്പ് ഹോൾസെയിൽ വിൽപനരംഗത്താണ് ജോലി. ഉല്ലാസ് ഓട്ടോ തൊഴിലാളിയാണ്. ഭാര്യ: ഇന്ദു. മക്കൾ: അഭിനവ്, അഭിരാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.