കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെട്ടൂർ സ്വദേശിയും പോപുലർ ഫ്രണ്ട് പ്രവർത്തകനുമായ അബ്ദുൽനാസറിനെയാണ് (25) പിടികൂടിയത്. തമിഴ്നാട്ടിൽ ഒളിവിലായിരുന്ന ഇയാൾ നാട്ടിലേക്ക് വരുംവഴി അങ്കമാലിക്കും ആലുവക്കും ഇടയിൽെവച്ചാണ് പിടിയിലായത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് യാത്രാമധ്യേ എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെട്ടൂർ സംഘത്തിലെ പ്രധാനിയാണിയാൾ. ഒളിവിൽ കഴിയുന്ന മറ്റു ചില പ്രതികളെക്കുറിച്ച വിവരം ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. കേസിൽ 30 പ്രതികളാണുള്ളത്. ഇതിൽ 15 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.