തിരുവനന്തപുരം: സരിത്തും സ്വപ്നയും ഉള്‍പ്പെട്ട സംഘം ജൂണില്‍ മാത്രം 70 കിലോഗ്രാം സ്വര്‍ണം കടത്തി. മൂന്നു തവണയായാണ് സ്വര്‍ണം കടത്തിയത്. കാര്‍ഗോയിലെത്തുന്ന സ്വര്‍ണം എയര്‍പോര്‍ട്ടില്‍നിന്ന് നേരെ സന്ദീപിെൻറ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് ബാഗ് തുറന്ന് സ്വര്‍ണം വിതരണം ചെയ്തു.
70 കിലോഗ്രാം സ്വര്‍ണത്തില്‍നിന്ന് 33 കിലോ സ്വര്‍ണം മലപ്പുറം സ്വദേശിക്ക് വിറ്റതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് സംഘവുമായി ദീര്‍ഘകാലമായി ഇടപാട് തുടരുന്നയാളാണ് ഇയാളെന്നാണ് വിവരം.
സ്വർണം വാങ്ങിയ ജ്വല്ലറികളുടെ പട്ടികയായി
കള്ളക്കടത്ത് റാക്കറ്റിൽനിന്ന് പലപ്പോഴായി സ്വർണം വാങ്ങിയ ജ്വല്ലറികളുടെ പട്ടിക കസ്റ്റംസ് തയാറാക്കി. വാങ്ങിയ സ്വർണം നിയമപ്രകാരമാണോ വിറ്റഴിച്ചതെന്നും അന്വേഷിക്കും. കോഴിക്കോട്, മലപ്പുറം, കാസർകോട്, തൃശൂർ, എറണാകുളം ജില്ലകളിലെ ജ്വല്ലറികളിലാണ് സ്വർണം വിറ്റത്. ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും വലിയ തോതിൽ കള്ളക്കടത്ത് സ്വർണം കൈമാറിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.