തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ 10 പേർക്കും തൃശൂർ ജില്ലയിലെ ഒമ്പത് പേർക്കും രോഗം സ്ഥിരീകരിച്ചു. 1238 പേർ ചികിത്സയിലുണ്ട്. ചികിത്സയിലായിരുന്ന 57 പേർ സുഖം പ്രാപിച്ചു.
മലപ്പുറം-7, തിരുവനന്തപുരം, പാലക്കാട് 6 വീതം, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 4 പേർക്ക് വീതവും രോഗം കണ്ടെത്തി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മൂന്നു പേർക്ക് വീതവും ആലപ്പുഴ ജില്ലയിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 34 പേർ വിദേശ രാജ്യത്ത് നിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയതാണ്.
അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ രണ്ടു പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടു.
തൃശൂർ ജില്ലയിലെ 87കാരനായ കുമാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണനിരക്ക് 17 ആയി. 206 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് പുതിയതായി അഞ്ച് ഹോട്ട് സ്പോട്ടുകളുണ്ട്. മലപ്പുറത്തെ ആതവനാട്, കോട്ടയത്തെ അയ്മനം, മാടമ്പള്ളി, ഇടിയിരിക്കപ്പുഴ, കാസർകോട്ടെ വലിയപറമ്പ് എന്നിവയാണ് ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 163 ആയി ഉയർന്നുവെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.