മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 50 പൊലീസുകാർ

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 50 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ പൊലീ സുകാര്‍ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം റൂറല്‍ ജില്ലയിലാണ്. ഡിവൈ.എസ്.പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ആലപ്പുഴ ജില്ലയില്‍ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നാലു വീതവും പൊലീസ് ഉദ്യോസ്ഥർ ആത്മഹത്യ ചെയ്തു.

എസ്‌.ഐ, എ.എസ്‌.ഐ റാങ്കിലുള്ള 16ഉം സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലുള്ള 25ഉം പൊലീസുകാരും ആത്മഹത്യ ചെയ്തു. നാലു വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരും ആത്മഹത്യ ചെയ്തു. മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സേനയില്‍ കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷവും കൂട്ടായ്മയും ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - 50 Police officer suicide in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.