കോഴിക്കോട്: കൺസ്യൂമർ ഫെഡറേഷെൻറ നേതൃത്വത്തിൽ സഹകരണ സ്ഥാപനങ്ങൾ ഒത്തുചേർന്ന് 3500 ഒാണച്ചന്തകൾ ആരംഭിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ എം. മെഹബൂബും മാനേജിങ് ഡയറക്ടർ ഡോ. എം. രാമനുണ്ണിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 25ന് തുടങ്ങുന്ന ഒാണച്ചന്തകൾ സെപ്റ്റംബർ മൂന്നിന് സമാപിക്കും. അരി ജയ, കുറുവ എന്നിവക്ക് 25 രൂപയും കുത്തരി 24, പച്ചരി 23, പഞ്ചസാര 22, വെളിച്ചെണ്ണ (കേര) 90, ചെറുപയർ 55, കടല 43, ഉഴുന്ന് 63, വൻപയർ 45, തുവരപ്പരിപ്പ് 58, മുളക് 55, മല്ലി 67.50 എന്നിങ്ങനെയുമാണ് സബ്സിഡി ഇനങ്ങളുടെ നിരക്കുകൾ. 2012ന് ശേഷം കൺസ്യൂമർ ഫെഡിൽ സാധനങ്ങൾ വിതരണം ചെയ്തവർക്ക് 200 കോടിയോളം രൂപ കുടിശ്ശികയുണ്ടായിരുന്നു.
ഇത് കൊടുത്തുതീർക്കാനായതും റൊക്കം പണം കൊടുത്ത് സാധനങ്ങൾ വാങ്ങാനായതും നേരേത്തതന്നെ വാങ്ങൽപ്രക്രിയ ആരംഭിച്ചതിലൂടെയുമാണ് വൻ വിലക്കുറവിൽ സാധനങ്ങൾ വിൽക്കാൻ കഴിയുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
961 പഞ്ചായത്തുകളിൽ 2575 ഒാണച്ചന്തകളും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി 691 ചന്തകളും സജ്ജമാക്കും. ത്രിവേണി വഴിയും ചന്തകൾ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.