ബേപ്പൂർ: ഉൾക്കടലിൽ മീൻപിടിത്തത്തിനിടെ ലഭിച്ച ഭീമൻ സ്രാവുമായി ബോട്ടുകാർ ബേപ്പൂർ ഹാർബറിൽ എത്തി. ബേപ്പൂർ സ്വദേ ശി കെ.പി. വാഹിദിെൻറ ഉടമസ്ഥതയിലുള്ള ‘സയ്യിദ് മദനി’ ബോട്ടിൽ പോയവർക്കാണ് സ്രാവിനെ കിട്ടിയത്.
നാലു ദിവസം മുമ്പ് ഉൾക്കടലിൽ പോയ ഇവരുടെ വലയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭീമൻ സ്രാവ് കുടുങ്ങിയത്. 350 കിലോ തൂക്കമുള്ള സ്രാവിനെ സ്റ്റോറേജിൽ സൂക്ഷിക്കാനും തുടർന്ന് മത്സ്യബന്ധം നടത്താനും സാധിക്കാത്തതിനാൽ ഹാർബറിലേക്ക് തിരിക്കുകയായിരുന്നു. സ്രാവിനെ ലേലത്തിൽ വാങ്ങാൻ നിരവധി പേരെത്തിയെങ്കിലും മലപ്പുറം വളാഞ്ചേരി മത്സ്യമാർക്കറ്റിൽ കച്ചവടക്കാരനായ പുതുക്കുടി സുബൈർ 91,000 രൂപക്ക് സ്വന്തമാക്കി.
സ്രാവിെൻറ വയറ്റിൽ മൂന്നര കിലോയോളം തൂക്കംവരുന്ന ഇരുപതോളം കുഞ്ഞുങ്ങളുണ്ടെന്ന് പറയപ്പെടുന്നു. 55 നോട്ടിക്കൽ മൈൽ അകലെനിന്നാണ് വലയിൽ കുടുങ്ങിയതെന്ന് ആലപ്പുഴ അർത്തുങ്കൽ സ്വദേശിയും ബോട്ടിെൻറ സ്രാങ്കുമായ ജോൺസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.