പന്ത്രണ്ടുകാരിയുടെ തൂങ്ങിമരണം: പൂജാരിയും അമ്മയും അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പളളിയില്‍ പന്ത്രണ്ടുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മയും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയും അറസ്റ്റിൽ. കരുനാഗപ്പളളി സ്വദേശിയായ ക്ഷേത്രപൂജാരി രഞ്ജു പന്ത്രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പൂജാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉള്‍പ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

കുട്ടിയുടെ അമ്മയുടെ കാമുകനായിരുന്നു പൂജാരിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കുട്ടിയുടെ അച്ഛന്‍ കശ്മീരില്‍ സൈനികനാണ്. മാര്‍ച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

 

Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.