ഐസ്ക്രീം കേസ്: വി.എസിന്‍െറ ഹരജി വാദം കേള്‍ക്കാന്‍ മാറ്റി

കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ കെ.എ. റഊഫിന്‍െറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെടുത്ത കേസ് അവസാനിപ്പിക്കും മുമ്പ് തന്‍െറ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി നവംബര്‍ അഞ്ചിന് മാറ്റി. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.കെ. രാജു ഹൈകോടതി അഭിഭാഷകന്‍ അഡ്വ. സന്തോഷ് മാത്യു മുഖേന കോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയും അഞ്ചിന് പരിഗണിക്കാന്‍ ഒന്നാം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം തീരുമാനിച്ചു.
 കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ കക്ഷിയായതിനാല്‍ കോഴിക്കോട്ടെ കേസിലും കക്ഷിയാക്കണമെന്നാണ് വി.കെ. രാജുവിന്‍െറ ആവശ്യം. എന്നാല്‍ ഇയാളെ കക്ഷിയാക്കുന്നതിനെ വി.എസിന്‍െറ അഭിഭാഷകന്‍ അഡ്വ. എന്‍. ഭാസ്കരന്‍ നായര്‍ ശക്തമായി എതിര്‍ത്തു. യഥാര്‍ഥ കക്ഷിയല്ലാത്ത രാജു മറ്റാര്‍ക്കോവേണ്ടി ഇടപെടുകയാണ് എന്നായിരുന്നു വി.എസിന്‍െറ അഭിഭാഷകന്‍െറ വാദം. ഇതേ തുടര്‍ന്നാണ് കേസ് മാറ്റിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.