മകൻ കൊലപ്പെടുത്തിയ പ്രവാസിയുെട ശരീരഭാഗങ്ങൾ കണ്ടെത്തി

ചെങ്ങന്നൂർ: മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി.ജോണിേൻറതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെങ്ങന്നൂർ പ്രയാർ ഇടക്കടവിൽ നിന്നാണ് കൈയുടെ ഭാഗങ്ങൾ ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾക്കായി തിരച്ചിൽ  തുടരുകയാണ്.

പമ്പയാറിലെ ആറൻമുള ആറാട്ടുപുഴ പാലത്തിന് താഴെയാണ് മൃതദേഹ അവശിഷ്ടങ്ങൾ ഇട്ടതെന്ന് മകൻ ഷെറിൻ ജോൺ പൊലീസിനോട് പറഞ്ഞതെങ്കിലും തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. എന്നാൽ അന്വേഷണവുമായി സഹകരിക്കാത്ത ഷെറിൻ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. കൊലനടത്തിയത് കാറില്‍ വെച്ചാണെന്നും  ഗോഡൗണില്‍ വെച്ചാണ്ണെന്നും ഷെറിന്‍ പറയുന്നുണ്ട്. മൃതദേഹ അവശിഷ്ടങ്ങൾ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടർന്ന് പൊലീസ് കോട്ടയത്തേക്കും തിരിച്ചിടുണ്ട്.

മൃതദേഹം 20 ലീറ്റർ പെട്രോൾ ഉപയോഗിച്ച് ഗോഡൗണിൽ വെച്ച് കത്തിച്ചുവെന്നാണ് ഷെറിൻ മൊഴിനൽകിയത്. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ശരീരം പൂര്‍ണമായും കത്തിയതിെൻറ ലക്ഷണമൊന്നും ഗോഡൗണിലുണ്ടായിരുന്നില്ല. എന്നാല്‍ മാംസാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.