തിരുവനന്തപുരം: എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരത്തിലെത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. തുറന്നാൽ ഉത്തരവാദിത്തം യു.ഡി.എഫിനാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ നന്മയുടെ കാലം തിരിച്ചുവരുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പറഞ്ഞു. ഇടതു മുന്നണി തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. കേരളത്തെ സൊമാലിയയോട് ഉപമിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശയുടെ ഫലമായിട്ടാണ്. കേരളം സ്ത്രീ സുരക്ഷയില്ലാത്ത നാടായി മാറിയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
സോളർ കമീഷനിൽ സരിത തെളിവുകൾ നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.