തിരുവനന്തപുരം: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ചുള്ള കായികമന്ത്രി ഇ.പി. ജയരാജന്‍െറ അബദ്ധ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്‍െറ കായികമന്ത്രിയെന്ന നിലയില്‍ ഒരു സ്വകാര്യ ചാനല്‍ പ്രതികരണമാരാഞ്ഞ് മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍പെട്ടത്.
വാര്‍ത്താ അവതാരകയുടെ ചോദ്യം: ‘ശ്രീ ഇ.പി. ജയരാജന്‍, മുഹമ്മദലി എന്ന ബോക്സിങ് ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ താങ്കള്‍ക്ക് എങ്ങനെയാണ്?.
ജയരാജന്‍െറ പ്രതികരണം: ‘മുഹമ്മദലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണറിയുന്നത്. കേരളത്തിലെ കായികരംഗത്ത് ഒരു പ്രഗല്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍േറത്. കായികരംഗത്ത് ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്‍െറ പ്രശസ്തി വാനോളം ഉയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മരണത്തില്‍ കേരളത്തിന്‍െറ ദു$ഖം, കായികലോകത്തിന്‍െറ ദു$ഖം ഞാന്‍ അറിയിക്കുകയാണ്’
നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ ‘അനുശോചന’ത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശമുയര്‍ന്നു. തുടര്‍ന്ന് ട്രോളുകളുടെ ആഘോഷമായി. ഒടുവില്‍ അബദ്ധം മനസ്സിലായ മന്ത്രി മുഹമ്മദലിയുടെ സംഭാവനകള്‍ അനുസ്മരിച്ച് അനുശോചനക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.